Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit

സ്ത്രീയാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്; ഹിറ്റായി കെഎസ്ആർടിസി സൗജന്യയാത്ര

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമായി ആരംഭിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം യാത്രചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്രചെയ്തത് ഇരട്ടിയോളം സ്ത്രീകളായിരുന്നു.

മുന്‍ തിങ്കളാഴ്ച 7,34,693 സ്ത്രീകള്‍ യാത്ര ചെയ്ത സ്ഥാനത്ത് പദ്ധതി ഉദ്ഘാടന ദിനമായ 15ന് അത് 13,29,938 ആയി ഉയര്‍ന്നു. അതായത്, ഏഴു ലക്ഷത്തില്‍നിന്ന് ഏകദേശം ഇരട്ടിയോളം യാത്രക്കാരാണ് തിങ്കളാഴ്ച കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത്. 5,95,245 സ്ത്രീകളാണ് കഴിഞ്ഞ തിങ്കളാഴ്ചയേക്കാള്‍ 15ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ അധികമായി യാത്ര ചെയ്തത്.

ഇത്രയും വലിയ ജനപങ്കാളിത്തം ഉണ്ടായ ആദ്യദിനത്തില്‍ സ്ത്രീകളുടെ ടിക്കറ്റ് ഇനത്തില്‍ മാത്രം 2,20,49,159 രൂപയാണു കണക്കാക്കിയിരിക്കുന്നത്. പദ്ധതി വലിയ വിജയമായതോടെ വരും ദിവസങ്ങളിലും ഓര്‍ഡിനറി ബസുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുമെന്നാണു കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ വിലയിരുത്തല്‍.

തിങ്കള്‍ രാവിലെ ഒമ്പതിനു തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്സില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിക്കു ഡബിള്‍ ബെല്ലടിച്ചത്.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഓര്‍ഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് നല്‍കിയുള്ള സൗജന്യ യാത്രയാണ് യാഥാര്‍ഥ്യമായത്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്.

Kerala

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കാസർഗോഡ്: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കാസർഗോഡ് റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്.

മംഗലാപുരം - കോയമ്പത്തൂർ ഇന്‍റർസിറ്റി യാത്രക്കാരൻ ആയിരുന്നു രാജേഷ്. ട്രെയിനിൽ നിന്നും ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു.

അപകടത്തിൽ യുവാവിന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി. തുടർന്ന് കുമ്പള സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്.

മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ പറഞ്ഞു.

 

Latest News

Corehub Up